Friday, July 11, 2014

ആളെറങ്ങാനുണ്ടേ

ആളെറങ്ങാനുണ്ടേ                                  
                                                                                                                                         
                                                                                                                           വി.ആര്‍.രാജമോഹന്‍
 

ഡി. നാരായണന്‍ ഓടിയവശനായി ബസ്റ്റാണ്ടണയും നേരം
ഉച്ചത്തിലതാ മുഴങ്ങുന്നോരനൗണ്‍സ്മെന്‍്റെ്
ലാസ്റ്റ് ബസ്...., ലാസ്റ്റ് ബസ്...
                                                 നിലം പതിഞ്ഞൊരാബസ്സിന്‍ നീളവും നിറവും 
കണ്ടന്തം വിട്ട് നില്‍ക്കും നേരം
ഇന്ദ്രജാല സ്ളേറ്റിലെന്ന പോല്‍  മിന്നിയൊഴുകിയത്തെി 
എല്ലീഡി ബോര്‍ഡില്‍സ്ഥലനാമം വികസനനഗരി
 വായിച്ചെടുക്കേണ്ട താമസം
താനെതുറന്നല്ളോ യന്ത്രവാതില്‍ എന്തൊരത്ഭുതം
അറച്ചറച്ചകമേറിയപ്പോളാശ്വസമേകി ചൂടകറ്റു. തണുപ്പ്
"താനേചരിഞ്ഞും മറഞ്ഞും തന്‍ താമരമത്തെയിലുരുണ്ടും
മയക്കം വരാതെ'....
കാതിലരിച്ചിറങ്ങി മനം മയക്കും പഴയ ഗാനം.

   ബാബുരാജ് പോരാഞ്ഞിട്ടാണോ യെന്തോ
ചെവികളില്‍ കുത്തിയിറക്കിയ
 മൊബൈലിന്‍ ഇയര്‍ ഫോണിലേവര്‍ക്കുമാനന്ദം
ചില്ല് ജാലകത്തില്‍ തല ചായ്ക്കും നേരം അറിയാതെ ഉടക്കീ കണ്ണില്‍
എതിര്‍ ഇരിപ്പിടക്കാരിയുടെ നീളമില്ലാകുപ്പായം
 വണ്ണമുള്ളോരാവെണ്ണക്കാലുകള്‍ കണ്ടപ്പോളോര്‍ത്തു
ആദ്യ നഗ്നദൃശ്യാനുഭവത്തിന്‍മറക്കാനാകാത്തായാ ദിനം
തെക്കേപ്പാട്ടെ സരളേടത്തി ഒതുക്കുകല്ലുകള്‍ കയറുംനേരം
ഉയര്‍ന്ന ദാവണി
നനുത്ത രോമങ്ങള്‍ തന്നോര്‍മ്മയില്‍ കണ്ണടക്കും നേരം
ബസ്സെത്തിയെവിടേയോ
ബഹുനില ഷോപ്പിങ്ങ് വിസ്മയത്തിലേക്ക്
ഉന്മാദത്തോടെയൊഴുകിയത്തെും പുരുഷാരം
തെളിയുന്നു ചില്ലിന്‍ വിസ്താരമ സ്ക്രീനില്‍
മെട്രോ പൈലിങ്ങ് ചൂണ്ടി അമിതാവേശത്തില്‍
സഹയാത്രീകനോതിയിനിയിവനാണ്യഥാര്‍ത്ഥ വിസ്മയം

"ഹാവൂ എന്തൊരു സ്ഫീഡെ'ന്ന് പറയാന്‍
കൗണ്ടൗണ്‍ തുടങ്ങിയല്ളോ മാധ്യമങ്ങള്‍
അയ്യയ്യോ ഇറങ്ങാനുള്ളിടമായല്ളോ?
അവസാനബസ്സിലേക്കാനയിച്ച
കണ്ടക്ടറെവിടെ?
ഡ്രൈവറില്ലാതോടുന്നത് മെട്രൊയല്ളെ?
ബെല്ലടിച്ചു നിര്‍ത്താനായി കാണാനില്ളൊരു ചരടും.
                                                          അലറിയുറക്കേ ഡി. നാരായണന്‍
ആളെറങ്ങണം
ആ നിലവിളി കേട്ടില്ളൊരുഇയര്‍ഫോണ്‍ ധാരിയും 
മുഴുവന്‍ പേരോടെ ഫ്രീസ് ചെയ്യുന്നു അവസാനഫ്രെയ്മില്‍
                                        ചിത്ര  മേന്മയേറും ദരിദ്ര നാരായണന്‍്റെ ചരമയറിയിപ്പ്.


(2013 ജൂലൈ 14 ന് വൈകിട്ട് തൃശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ "കാവ്യമുറ്റം' സംഘടിപ്പിച്ച പ്രഥമ കവിയരങ്ങില്‍ അവതരിപ്പിച്ചത്.)


-- 

V. R. Raja Mohan

No comments:

Post a Comment