Tuesday, February 28, 2012

പിന്നോട്ട് ചലിക്കുന്ന ഘടികാര സൂചികള്‍




കഥ

പിന്നോട്ട് ചലിക്കുന്ന ഘടികാര സൂചികള്‍
വി.ആര്‍.രാജമോഹന്‍

(2010-ല്‍ പുഴ.കോം നടത്തിയ ചെറുകഥാ മല്‍സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പത്ത് കഥകളില്‍ ഒന്ന്)

            ചുവരലമാരയില്‍ പൊടി പിടിച്ച് കിടന്നിരുന്ന തടിച്ച ടെലഫോണ്‍ ഡയറക്ടറി തപ്പിയെടുത്ത്   യെല്ളോ പേജസില്‍ കൊറിയര്‍ സര്‍വീസിന്‍്റെ നമ്പറിനായി പരതുമ്പോള്‍ മൃദുലയുടെ കൈവിരലുകള്‍ നല്ലപോലെ വിറയ്ക്കുന്നുണ്ടായിരുന്നു. പ്രഷറും, ഷുഗറും ചെക്ക് ചെയ്യണമെന്ന് ശരത്തും, ലക്ഷ്മിയും തലേന്നും ഓര്‍മിപ്പിച്ചിരുന്നതാണ്.ഡയഗേ്നാസ്റ്റിക് ലബോറട്ടറി പുതിയതായി മൊബൈല്‍ സര്‍വ്വീസ് തുടങ്ങിയിട്ടുണ്ടെന്ന് ആരോ പറഞ്ഞ് കേട്ടിരുന്നു. എന്നിട്ടും എന്തോ യെല്ളോ പേജസില്‍ ലാബിന്‍്റെ നമ്പറിനായി ശ്രമിക്കാന്‍ താത്പര്യം തോന്നിയില്ല. അന്തര്‍ദേശീയ പ്രശസ്തിയുള്ള കൊറിയര്‍ കമ്പനിയുടെ നമ്പര്‍ കണ്ടത്തൊന്‍ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. കൂറ്റന്‍ കണ്ടെയ്നറിലും വിമാനത്തിനലുമൊക്കെയായി അതിവേഗം ചരക്കു കള്‍ സഞ്ചരിക്കുന്നതിന്‍െറ ടെലിവിഷന്‍  പരസ്യം മനസ്സില്‍ തെളിഞ്ഞു. അയക്കാനുള്ള പാഴ്സലിന്‍്റെ തൂക്കം ചോദിക്കുമ്പോള്‍ എന്ത് മറുപടി പറയും? അങ്ങേതലയ്ക്കലുള്ള ആള്‍ ഫോണ്‍ കട്ട് ചെയ്യുമോ ?. മൃദുലയ്ക്ക് ആശങ്കയായി.

Wednesday, February 22, 2012

പിരാന്ത്




പായല്‍ പിടിച്ച മതിലില്‍ അഞ്ജാത ചിത്രകാരന്‍
കോറിയിട്ട ഖജുരാവോ ചിത്രങ്ങള്‍ കണ്ട് മുഖം തിരിക്കെ
അറിയാതെ കണ്ണില്‍ ഉടക്കി പേരറിയാത്ത  കുഞ്ഞിച്ചെടി
തെളിഞ്ഞു മനസ്സില്‍ നിന്റെ തല വെട്ടിക്കളിച്ച കാലം


ഓര്‍ത്തെടുത്തു വെള്ളപ്പുള്ളികളുള്ള കറുത്ത പാവാട
മധുര മാമ്പഴത്തിനായുള്ള വഴക്ക്
കടിച്ചു നീട്ടിയ നെല്ലിക്ക ദുരേക്കൊരു ഏറ്

കല്ല്‌ പെന്‍സിലിന്റെ കരുതി വെപ്പ്
പകരം നല്കാന്‍ ഉണ്ടായതൊരു  മഷി തണ്ട്


സ്കൂളില്‍  എത്തിയ കുത്തി വെപ്പുകാരന്‍
കണക്ക് മാഷിനേക്കാള്‍ ക്രൂരന്‍
പ്രസവിക്കാന്‍ പോയ ടീച്ചറിനേക്കാള്‍
സുന്ദരി പകരക്കാരി
അമ്മയുടെ ചോറ് പൊതിയേക്കാള്‍ സ്വാദ്
നോട്ട്ബുക്കിന്‍ താളില്‍ തിക്കിത്തിരക്കി
വാങ്ങിയെടുത്ത ഗോതമ്പ് ഉപ്പുമാവിന്

നിന്റെ തലവെട്ടിക്കളിക്കാനുള്ള മോഹം
ഇന്നും മനസ്സിലുണ്ടല്ലോ കുഞ്ഞിച്ചെടീ
ഒറ്റയ്ക്കിരുന്ന് നിന്നോട് കളിച്ചാല്‍ കേള്‍ക്കില്ലേ പഴി
ഇങ്ങനേം വരുമോ മനുഷ്യര്‍ക്ക്‌ പിരാന്ത് ?

കൂട്ട് ;അദൃശ്യം

കൂട്ട്

 ഞാന്‍ അവളെ
കണ്ടത് ഇന്നലെ മാത്രം
എന്നാല്‍ ഇന്നെന്റെ  കൌമാര
കാലചിന്തകളില്‍
കൂട്ട് വന്നതാകട്ടെ അവളും

Tuesday, February 21, 2012

തിരിച്ചറിവ്


         പറഞ്ഞ സമയത്ത്  കൃത്യമായി
         എത്തുമെന്നതിനാല്‍ കൂട്ടുകാരാരും
         എന്നെ കാത്തു നില്‍ക്കുമായിരുന്നില്ല
         താമസിച്ചു മാത്രം വരുന്നവര്‍ക്കായി
         ഒരു മടിയുമില്ലാതെ അവര്‍ മണിക്കൂറുകള്‍  മാറ്റി വച്ചു 
         ഞാനൊരു  മണ്ടന്‍ ആണെന്ന് ഒടുവിലാണ് തിരിച്ചറിഞ്ഞത്

അവിവേകം

ഒരു ഉദ്യോഗത്തിനായി അയാള്‍
അനവധി അപേക്ഷകള്‍ അയച്ചു
യഥാര്‍ത്ഥ വിലാസത്തില്‍ 
കൃത്യ സമയത്ത്
അത്  കിട്ടിയോ  എന്നറിയാന്‍
എല്ലാറ്റിനോടും ഒപ്പം എ.ഡി കാര്‍ഡ്‌
വെക്കാന്‍  മറന്നിരുന്നില്ല
എന്നാല്‍  മറുപടി
ഉറപ്പായും പ്രതീക്ഷിച് 
അവള്‍ക്ക്  അയച്ച കത്തിന്  
അങ്ങനെയൊന്ന്  വെക്കാമായിരുന്നെന്നു 
പിന്നീടാണ്‌  അയാള്‍ക്ക്  തോന്നിയത് 
ഒഴുക്കിനൊപ്പം



നിഷേധിയുടെ കുപ്പായം 
ഞാന്‍ അഴിച്ചു വെച്ചു 
സന്ദേഹിയുടെ മനസ്
ഞാന്‍ എറിഞ്ഞുടച്ചു 
ഒഴുക്കിനൊപ്പം  നീന്താനായി 
പുഴ തേടുകയാണ്  ഞാനിപ്പോള്‍ 


ഞാന്‍  എന്നും നിന്നോട് 
കടം മേടിച്ചിട്ടെയുള്ളൂ
വിശന്നലഞ്ഞപ്പോള്‍
ഭക്ഷണം തന്നു
പണവും സ്നേഹവും
ഞാന്‍ ചോദിക്കാതെ തന്നു
ഈ ജന്മം എനിക്ക്  ആ കടങ്ങള്‍
വീട്ടാനാകില്ല
നിനക്കും എനിക്കും അത്  നല്ല പോലെ അറിയാം
എന്നിട്ടും ഞാന്‍ വീണ്ടും യാചന യുമായി എത്തുമ്പോള്‍
എന്താണ്  നീയെന്നെ ആട്ടിയോടിച്ച്‌ 
കതകുകള്‍ കൊട്ടി  അടക്കാത്തത്‌?


കാരണം 

വഴികള്‍


നാല്‍ക്കവലയിലെത്തിയാല്‍ 
നീ നിന്റെ  വഴിക്ക് പോകും;ഞാനും
നടത്തത്തിന് അല്പം
വേഗത കുറച്ചാല്‍
അത്രയും നേരം 
നീയെന്നരികിലുണ്ടാകുമല്ലോ?

റിയല്‍ ടേസ്റ്റ്



വി ആര്‍ രാജ മോഹന്‍



പുഴ .കോം 2011ല്‍ നടത്തിയ ചെറു കഥ
രചന മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 10 കഥകളില്‍ ഒന്ന്




നോ...നോ..നോ.... നോമോര്‍ എക്സ്ക്യൂസസ് മിസ്റ്റര്‍ ദിലീപ് ചന്ദ്രന്‍

ആറിന്റെ യു ജീയെം? സോ യൂ ഫൈന്റെവ്ട്ട്. ദ റിയല്‍ ടേസ്റ്റ് ഇറ്റീസ് യുവര്‍
റെസ്പോണ്‍സിബിലിറ്റി

ചെയര്‍മാന്‍ ദുഷ്യന്തന്‍ പരഞ്ജ് പെയുടെ അമര്‍ഷം ദിലീപിനെ
സ്വാധീനിച്ചതേയില്ല. മുഖത്ത് ഒരു ഊറിയ ചിരിയുമായി ചേംബറില്‍ നിന്നും
പുറത്തിറങ്ങാന്‍ കഴിഞ്ഞതിന്റെ കാരണം തിരയുകയായിരുന്നു. അരുന്ധതിയെ
കെട്ടിപ്പിടിച്ചു കിടക്കുമ്പോഴും അയാള്‍ ‘ യുറേക്കാ’എന്നാര്‍ത്ത്
വിളിച്ച് കിംഗ്സ് സര്‍ക്കിളിലൂടെ ഓടാന്‍ കഴിയും വിധം ചെയര്‍മാന്
നല്‍കാനായി ഒരു ഉത്തരം കിട്ടിയില്ല ല്ലോ എന്ന ഖേദത്തോടെയാണ് കണ്ണ്
തുറന്നത്. എന്നിരുന്നാലും ആര്‍ക്കിമിഡീസിനേപ്പോലെ താനും നഗ്നനാണല്ലോ
എന്നോര്‍ത്ത് മനസാലെ ചിരിച്ചു. ചെയര്‍മാന്റെ കാബിനിലല്ലല്ലോ എന്ന്
തിരിച്ചറിഞ്ഞതോടെ ഉറക്കെ പൊട്ടിച്ചിരിക്കാന്‍ മറന്നില്ല.

രാവിലെ തന്നെ വട്ടായോ എന്ന പ്രതികരണവുമായി അരുന്ധതി ഉറക്കമുണര്‍ന്നു.
ചിരിക്കു പിന്നിലെ രഹസ്യം അറിയാനുള്ള് ആകാംക്ഷയില്‍ അവള്‍ കാര്യം
തിര്‍ക്കി.

കമ്പനിയുടെ പുതിയ ബ്രേക്ക് ഫാസ്റ്റ് ഐറ്റത്തില്‍ എല്ലാവര്‍ക്കും
ഇഷ്ടമാകുന്ന ഒരു രുചി കണ്ടെത്തി കൊടുത്തില്ലേല്‍ മാര്‍വാഡി എന്നെ
മൂക്കേല്‍ വലിച്ചു കേറ്റും പോലും . ദിലീപന്‍ കാര്യം വിശദീകരിച്ചു.